Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Origin

'എനിക്ക് ശ്വാസം മുട്ടുന്നു'; കുത്തേറ്റു വീണ കൗമാരക്കാരനെ യുകെ പോലീസ് വിലങ്ങുവെച്ചു, വൻ പ്രതിഷേധം!

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന്‍റെ‌ കുത്തേറ്റു മരിക്കാറായ പതിനെട്ടുകാരനെ ബ്രിട്ടീഷ് പ‌ോലീസ് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് നിലവിളിച്ചിട്ടും പോലീസ് യുവാവിന്‍റെ കൈകളിൽ ബലമായി വിലങ്ങുവെക്കുകയായിരുന്നു. സതാംപ്ടണിൽ കഴിഞ്ഞ ഡിസംബറിലുണ്ടായ ഹെൻറി നൊവാക് എന്ന കൗമാരക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ട ബോഡികാം ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വംശീയ അധിക്ഷേപത്തിന് ഇരയായെന്ന് കള്ളം പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ച പ്രതി സിഖ് വംശജനായ വിക്രം ദിഗ്‌വയ്ക്ക് (23) കോടതി കഴിഞ്ഞ ദിവസം കുറഞ്ഞത് 21 വർഷം തടവോടെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ നൊവാകിന്‍റെ കുടുംബത്തിന്‍റെ അനുമതിയോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തനിക്ക് കുത്തേറ്റെന്ന് നൊവാക് പറയുന്നുണ്ടെങ്കിലും "നിനക്ക് കുത്തേറ്റെന്നോ? എവിടെ? എനിക്ക് തോന്നുന്നില്ല കൂട്ടുകാരാ" എന്ന് പരിഹസിച്ചാണ് പോലീസ് വിലങ്ങുവെച്ചത്.

ബോധരഹിതനായ ശേഷമാണ് പോലീസ് നൊവാകിനെ പരിശോധിച്ചതും കുത്തേറ്റ വിവരം അറിഞ്ഞ് വിലങ്ങ് അഴിച്ചുമാറ്റി സിപിആർ നൽകിയതും. സംഭവത്തിന് പിന്നാലെ യുകെയിൽ വൻ ജനരോഷവും വംശീയ ചർച്ചകളും ഉയർന്നിട്ടുണ്ട്. സതാംപ്ടൺ പോലീസ് സ്റ്റേഷന് മുന്നിൽ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു.

പ്രതി മുൻപ് ഉന്നയിച്ച വംശീയ ആരോപണം പോലീസിന്‍റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് അന്വേഷിക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് രാജ്യത്ത് ക്രമസമാധാന നില തകരാതിരിക്കാൻ ഹോം സെക്രട്ടറി ശബാന മഹ്മൂദ് ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. പോലീസുകാരുടെ വീഴ്ചയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

NRI

അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി; ഇന്ത്യൻ വംശജ യുഎസിൽ അറസ്റ്റിൽ

ന്യൂജഴ്‌സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ യുഎസിൽ അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി നടരാജനെ (35) പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെ കണ്ടത്. തുടർന്ന് ഇദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പോലീസ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി പിടിയിലായത്.

ഇവരെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

NRI

ഇലിനോയ് സെനറ്റ് പ്രൈമറി: രാജാ കൃഷ്ണമൂർത്തിക്ക് വൻ മുന്നേറ്റം

ഇലിനോയ്: സെനറ്റിൽ നിന്നും വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന് പകരക്കാരനെ കണ്ടെത്താനുള്ള ഇലിനോയി ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിക്ക് വ്യക്തമായ മുന്നേറ്റമെന്ന് പുതിയ പോളിങ് ഫലങ്ങൾ.

എമേഴ്സൺ കോളജും ഡബ്ല്യുജിഎൻ ടിവിയും സംയുക്തമായി നടത്തിയ സർവേയിലാണ് അദ്ദേഹം തന്‍റെ എതിരാളികളെക്കാൾ ഏറെ മുന്നിലെത്തിയത്. 31 ശതമാനം വോട്ടർമാരുടെ പിന്തുണയോടെയാണ് കൃഷ്ണമൂർത്തി ഒന്നാമതെത്തിയത്.

ലഫ്റ്റനന്‍റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ (10 ശതമാനം), പ്രതിനിധി റോബിൻ കെല്ലി (എട്ട് ശതമാനം) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. പ്രൈമറി തെരഞ്ഞെടുപ്പിന് മൂന്ന് മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, 46 ശതമാനം വോട്ടർമാരും ആർക്ക് വോട്ട് ചെയ്യണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

50 വയസിന് മുകളിലുള്ളവരിലും പുരുഷ വോട്ടർമാരിലുമാണ് കൃഷ്ണമൂർത്തിക്ക് കൂടുതൽ സ്വാധീനമുള്ളത് (ഏകദേശം 41 - 42 ശതമാനം). എന്നാൽ വനിതാ വോട്ടർമാരിൽ പകുതിയോളം പേർ ഇപ്പോഴും ആരെ പിന്തുണയ്ക്കണം എന്നതിൽ അനിശ്ചിതത്വത്തിലാണ്.

ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായതിനാൽ പ്രൈമറിയിൽ വിജയിക്കുന്ന സ്ഥാനാർഥിക്ക് സെനറ്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലും അനായാസ വിജയം നേടാനാകുമെന്നാണ് വിലയിരുത്തൽ.

NRI

അബോധാവസ്ഥയിലായ യാത്രക്കാരിയെ പീഡിപ്പിച്ചു; യുഎസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

കലിഫോര്‍ണിയ: അബോധാവസ്ഥയിലായ യുവതിയെ ടാക്‌സിക്കുള്ളില്‍വച്ച് പീഡിപ്പിച്ച ഡ്രൈവറായ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. മുപ്പത്തിയൊന്നുകാരനായ സിമ്രന്‍ജിത് സിംഗ് ശേഖണിനെയാണ് കലിഫോര്‍ണിയ പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. നവംബര്‍ 27ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. 21 വയസുള്ള യുവതി തൗസന്‍റ് ഓക്ക്‌സിലുള്ള ബാറില്‍നിന്നാണ് ടാക്‌സിയില്‍ കയറിയത്. അമിതമായി മദ്യപിച്ചിരുന്ന യുവതി അല്പസമയത്തിനുള്ളില്‍ അബോധാവസ്ഥയിലായി.

ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു പകരം യുവതിയെ ടാക്‌സിക്കുള്ളില്‍വച്ച് ശേഖണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

NRI

ഓസ്‌ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കുത്തിപ്പരിക്കേൽപ്പിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കൗമാരക്കാരായ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തോളിലും പുറത്തും കുത്തേറ്റ സൗരഭ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കഴിഞ്ഞ 19നായിരുന്നു സംഭവം.

മെല്‍ബണിലെ അല്‍റ്റോണ മെഡോസ് സബര്‍ബിലുള്ള ഒരു ഷോപ്പിംഗ് സെന്‍ററിനു പുറത്തുവച്ചായിരുന്നു ആക്രമണം. മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മോഷണത്തിനിടെയുള്ള ആക്രമണമാണെന്നാണ് റിപ്പോർട്ട്.

അക്രമികൾ സൗരഭിന്‍റെ മൊബൈൽ ഫോൺ മോഷ്‌ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News

Corehub Up